തിരുവനന്തപുരം: അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിന് അരക്കോടി വിനിയോഗിക്കുന്നതിന് ഭരണാനുമതി. ഡയറക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിക്കാറാം മീണയുടെ ഉത്തരവ്. നെൽപാടങ്ങളിൽ വൈവിധ്യവത്കൃത മാതൃകാ സംയോജിതകൃഷിക്കും ഫ്ലോട്ടിങ് അഗ്രികൾച്ചർ- പായൽ ചങ്ങാടങ്ങളിലെ പച്ചക്കറി കൃഷി, മത്സ്യകൃഷി എന്നിവക്ക് അഞ്ചു ലക്ഷം വീതം, തീരദേശമേഖലയിലെ പരിസ്ഥിതി ഗവേഷണ പദ്ധതിക്ക് 10,000, കർഷക പരിശീലനങ്ങൾ/സെമിനാറുകൾ/കൺസൾട്ടേഷൻ എന്നിവക്ക് 20,000, ലൈബ്രറി, ഡോക്യുമെേൻറഷൻ സെൻറർ എന്നിവക്ക് 10,000, ഗവേഷണ വസ്തുക്കൾ/ഓഫിസ് /ഓഫിസ് സ്റ്റേഷനറി/ ബ്രോഷർ -50,000, ഇന്ധനച്ചെലവ്/ വാഹന വാടക തുടങ്ങിയവക്ക് -ഒരു ലക്ഷം, തൊഴിലാളികൾ / കരാർ ജീവനക്കാരുടെ േവതനം- 80,000, ഓഫിസ് വാടക, കറൻറ് ചാർജ്, ടെലിഫോൺ ചാർജ് എന്നിവക്ക് 2.30 ലക്ഷം, ശമ്പളം-33 ലക്ഷം, ജീവനക്കാരുടെ ക്ഷാമബത്ത-രണ്ടു ലക്ഷം എന്നിങ്ങനെയാണ് തുക ചെലവഴിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.