കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിന് അരക്കോടി

തിരുവനന്തപുരം: അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിന് അരക്കോടി വിനിയോഗിക്കുന്നതിന് ഭരണാനുമതി. ഡയറക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിക്കാറാം മീണയുടെ ഉത്തരവ്. നെൽപാടങ്ങളിൽ വൈവിധ്യവത്കൃത മാതൃകാ സംയോജിതകൃഷിക്കും ഫ്ലോട്ടിങ് അഗ്രികൾച്ചർ- പായൽ ചങ്ങാടങ്ങളിലെ പച്ചക്കറി കൃഷി, മത്സ്യകൃഷി എന്നിവക്ക് അഞ്ചു ലക്ഷം വീതം, തീരദേശമേഖലയിലെ പരിസ്ഥിതി ഗവേഷണ പദ്ധതിക്ക് 10,000, കർഷക പരിശീലനങ്ങൾ/സെമിനാറുകൾ/കൺസൾട്ടേഷൻ എന്നിവക്ക് 20,000, ലൈബ്രറി, ഡോക്യുമെേൻറഷൻ സെൻറർ എന്നിവക്ക് 10,000, ഗവേഷണ വസ്തുക്കൾ/ഓഫിസ് /ഓഫിസ് സ്റ്റേഷനറി/ ബ്രോഷർ -50,000, ഇന്ധനച്ചെലവ്/ വാഹന വാടക തുടങ്ങിയവക്ക് -ഒരു ലക്ഷം, തൊഴിലാളികൾ / കരാർ ജീവനക്കാരുടെ േവതനം- 80,000, ഓഫിസ് വാടക, കറൻറ് ചാർജ്, ടെലിഫോൺ ചാർജ് എന്നിവക്ക് 2.30 ലക്ഷം, ശമ്പളം-33 ലക്ഷം, ജീവനക്കാരുടെ ക്ഷാമബത്ത-രണ്ടു ലക്ഷം എന്നിങ്ങനെയാണ് തുക ചെലവഴിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.