ശാസ്താംകോട്ട: മഴയിൽ കുന്നത്തൂർ താലൂക്കിലെ എല്ലാ ഏലാകളും പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ഹെക്ടറിലെ നെൽകൃഷി നശിച്ചു. ഇതിനോട് ചേർന്നുള്ള ഇടവിളകൃഷികളും നാശത്തിെൻറ വക്കിലാണ്. താലൂക്കിെൻറ മധ്യഭാഗത്തുകൂടി ഒഴുകുന്ന പള്ളിക്കലാർ പലയിടത്തും കരകവിഞ്ഞിരിക്കുകയാണ്. ശൂരനാട് വടക്ക് പറക്കടവിലെ പാതിരിക്കൽ അണനിറഞ്ഞ് വെള്ളം ഒഴുകി പരിസരത്തെ പുരയിടങ്ങൾ വെള്ളത്തിലായി. പോരുവഴി പഞ്ചായത്തിലെ അമ്പലത്തുംഭാഗം കിഴക്കേക്കരയിൽ മഴവെള്ളം മുറിച്ചുവിട്ടത് അയൽവീട്ടിൽ കയറിയതിനെ തുടർന്നുണ്ടായ സംഘർഷം ശൂരനാട് പൊലീസ് സ്റ്റേഷനിൽ വരെയെത്തി. ഈ പ്രദേശത്ത് വലിയതോതിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ഏത്തവാഴ, കാച്ചിൽ, ചേമ്പ്, ചേന, പച്ചക്കറികൾ തുടങ്ങിയ കൃഷികളൊക്കെ നശിച്ചു. കൃഷിനാശം സംബന്ധിച്ച കണക്കുകൾ ശേഖരിച്ചു വരുന്നതായി കുന്നത്തൂർ താലൂക്ക് ഓഫിസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.