പൂജപ്പുര: കാഴ്ച കുറവുള്ള റിട്ട. പ്രഫസറെയും ട്രസ്റ്റ് സെക്രട്ടറിയെയും സ്ഥാപനത്തിലെത്തി അസഭ്യം വിളിച്ച് മർദിച്ചയാൾ പിടിയിൽ. മുൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി എൽ. രാധാകൃഷ്ണെൻറ സഹോദരൻ പാങ്ങോട് ദക്ഷി വിലാസത്തിൽ റിട്ട. പ്രഫ. ഉണ്ണികൃഷ്ണനെയും ഇദ്ദേഹത്തിെൻറ സ്വാശ്രയ സമാജം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ലക്ഷ്മി രാജിനുമാണ് മർദനമേറ്റത്. നെയ്യാറ്റിൻകര പെരുങ്കടവിള ആങ്കോട് തരംഗിണി വീട്ടിൽ പ്രമോദിനെതിരെയാണ്(46) പൂജപ്പുര പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ഉച്ചക്കായിരുന്നു സംഭവം. ഇവർ സംസാരിച്ചുനിൽക്കെ കാഴ്ച പ്രശ്നമുള്ള ഉണ്ണികൃഷ്ണനെ മുഖത്ത് മർദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തടയാനെത്തിയപ്പോഴാണ് ട്രസ്റ്റ്സെക്രട്ടറി ല്ക്ഷ്മിരാജിനെ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.