നെടുമങ്ങാട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. അപകടമൊഴിവാക്കാൻ ശ്രമിച്ചശേഷം ബസ് ബ്രേക്കിട്ട് നിർത്തിയ ഡ്രൈവറെ യാത്രക്കാർ ചേർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.45ന് നെടുമങ്ങാട് ഡിപ്പോയിൽനിന്ന് ഉഴമലയ്ക്കൽ വഴി പുള്ളിക്കോണത്തേക്ക് പോയ ബസിലെ ഡ്രൈവർ മുരളീധരൻ പിള്ളക്കാണ് (53) ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉഴമലയ്ക്കൽ സ്‌കൂളിന് തൊട്ടടുത്തുള്ള കല്ലമ്പലം വളവിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ടുപോകുമ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്നു ബസ്. അസുഖം വകവെക്കാതെ ബസ് ബ്രേക്കിട്ട് നിർത്തിയ ശേഷം ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ യാത്രക്കാരും നാട്ടുകാരും ചേർന്ന് മറ്റൊരു വാഹനത്തിൽ ജില്ല ആശുപത്രിയിൽ എത്തിച്ചു. സംഭവം നടന്നയുടൻ നാട്ടുകാർ നെടുമങ്ങാട് ഡിപ്പോയിൽ വിവരമറിയിച്ച് ഒരു മണിക്കൂർ സമയം കഴിഞ്ഞിട്ടും ആശുപത്രിയിലേക്ക് ട്രാൻസ്‌പോർട്ട് ഡിപ്പോയിൽനിന്ന് അധികൃതർ ആരുമെത്തിയില്ല. ഇതിനെത്തുടർന്ന് നാട്ടുകാർ ക്ഷുഭിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.