കരുനാഗപ്പള്ളി: ആവേശത്തിമിർപ്പിൽ നടന്ന 78ാമത് ശ്രീനാരായണ ട്രോഫിക്ക് വേണ്ടിയുള്ള ജലോത്സവത്തിൽ കന്നേറ്റിയുടെ പോച്ചയിൽ നാസർ ക്യാപ്റ്റനായ കാട്ടിൽതെക്ക് ചുണ്ടൻ ജേതാവായി. രണ്ടാം സ്ഥാനം കേശവപുരം ബോട്ട് ക്ലബിെൻറ അജിത് എസ്. ചന്ദ്രൻ ക്യാപ്റ്റനായ ചമ്പക്കുളം ചുണ്ടൻ കരസ്ഥമാക്കി. എയ്ഞ്ചൽ ബോട്ട് ക്ലബിെൻറ ബിനു രവി ക്യാപ്റ്റനായ സെൻറ് പയസ് ടെൻതിനാണ് മൂന്നാം സ്ഥാനം. പള്ളിക്കലാറ്റിെൻറ കൈവഴിയായ കന്നേറ്റിക്കായലിൽ കാണികൾക്ക് ആവേശം പകർന്നാണ് 'ജലരാജാക്കന്മാർ' മാറ്റുരച്ചത്. ആറ് ചുണ്ടൻ വള്ളങ്ങളും തെക്കനോടി എ ഗ്രേഡ് വിഭാഗം മൂന്ന് വള്ളങ്ങളും തെക്കനോടി ബി ഗ്രേഡിൽ മൂന്ന് വള്ളങ്ങളും ഉൾെപ്പടെ 12 വള്ളങ്ങളാണ് ജലമേളയിൽ പങ്കെടുത്തത്. വിജയികൾക്ക് ട്രോഫികളും പാരിതോഷികങ്ങളും ആർ. രാമചന്ദ്രൻ എം.എൽ.എ, സി.ആർ. മഹേഷ്, കരുനാഗപ്പള്ളി എ.സി.പി എസ്. ശിവപ്രസാദ് എന്നിവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.