തിരുവനന്തപുരം: വർഗീയതക്കെതിരെ ഉറച്ചനിലപാടുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ സംസ്ഥാനത്ത് പ്രതിഷേധപരമ്പരകൾ. വിവിധ യുവജന സംഘടനകളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും പ്രസ്ക്ലബുകളുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. വേറിട്ട പ്രേക്ഷാഭങ്ങൾക്കും തെരുവുകൾ സാക്ഷിയായി. ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്താൻ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയാറാവണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിെൻറ വന്‍ പടയൊരുക്കം തന്നെ അനിവാര്യമായിരിക്കുന്നു. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നുകളയുകയെന്നുള്ളതാണ് ഫാഷിസം കാലങ്ങളായി ചെയ്തുവരുന്നത്. ഈ ഉന്മൂലന വ്യവസ്ഥക്കെതിരെ വിശാലമായ പ്രതിരോധ മുന്നണിയുണ്ടാക്കാന്‍ കഴിയണമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഗൗരി ലങ്കേഷിെൻറ കൊലപാതകം അഭിപ്രായസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമേറ്റ ഏറ്റവും ഒടുവിലത്തെ മുറിവാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗരി ലങ്കേഷിെൻറ കൊലപാതകം അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗൗരി ലങ്കേഷിെൻറ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ വധത്തിലൂടെ നല്‍കപ്പെട്ട മുന്നറിയിപ്പുകള്‍ ഗൗനിക്കാതെ പോയതിെൻറ ദുരന്തഫലമാണ് ഇപ്പോഴത്തെ കൊലപാതകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതരത്വത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവകാശത്തിനും നേരെയുള്ള കടന്നാക്രമണമാണ് കൊലപാതകമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.