പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടം മന്ത്രി സുധാകരൻ സന്ദർശിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കോമ്പൗണ്ടിൽ പൈതൃക മാതൃകയിൽ പണിയുന്ന കെട്ടിടത്തിെൻറ അവസാനവട്ട പ്രവൃത്തികൾ നിരീക്ഷിക്കാൻ മന്ത്രി ജി. സുധാകരനെത്തി. നിർമാണ പുരോഗതി വിലയിരുത്തിയ മന്ത്രി അതിൽ തൃപ്തി രേഖപ്പെടുത്തി. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയായ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി 1829ൽ സ്വാതിതിരുനാളിെൻറ കാലത്താണ് സ്ഥാപിതമായത്. നിലവിലുള്ള പബ്ലിക് ലൈബ്രറി മന്ദിരത്തിനു സമാനമായി പൈതൃക സ്വഭാവം നിലനിർത്തി ഗോഥിക് സ്ൈറ്റലിൽ പണിത പുതിയ മന്ദിരം പൊതുമരാമത്ത് വകുപ്പിെൻറ നിർമാണ വൈദഗ്ധ്യത്തിെൻറ തെളിവാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 3.6 കോടി രൂപക്ക് 1391 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ സാങ്കേതിക മികവോടെ നിർമിക്കുന്ന കെട്ടിടത്തിെൻറ താഴത്തെ നിലയിൽ റഫറൻസ് സെക്ഷൻ, ടെക്നിക്കൽ സെക്ഷൻ, ലൈബ്രറേറിയൻ റൂം എന്നിവയും ഒന്നാം നിലയിൽ ഇംഗ്ലീഷ് കലക്ഷൻ, ഡിജിറ്റൽ ലൈബ്രറി എന്നിവയും രണ്ടാം നിലയിൽ കോൺഫറൻസ് ഹാളും എക്സിബിഷൻ ഹാളും ഒരുക്കിയിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.