നിർമൽകൃഷ്ണ തട്ടിപ്പിൽ 25 ലക്ഷം നഷ്ടപ്പെട്ട ഗൃഹനാഥൻ ആത്മഹത്യചെയ്തനിലയിൽ

പാറശ്ശാല: നിർമൽകൃഷ്ണ ഫിനാൻസ് തട്ടിപ്പിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ട ഗൃഹനാഥനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങരക്ക് സമീപം താന്നിവിള അശ്വതിയിൽ വേണുഗോപാലൻ നായർ (63) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വേണുഗോപാലൻ നായർ ബോംബെയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വേണുഗോപാലൻ നായർക്ക് രണ്ട് പെൺമക്കളാണുള്ളത്. വിദ്യയും ദിവ്യയും. മക്കളുടെ വിവാഹത്തിനായി വർഷങ്ങളായി സമ്പാദിച്ച തുകയാണ് നിർമൽകൃഷ്ണ ഫിനാൻസിൽ നിക്ഷേപിച്ചത്. ഇളയ മകൾ ദിവ്യയുടെ വിവാഹം ഫെബ്രുവരി ഏഴിന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് നിർമൽകൃഷ്ണ ഫിനാൻസ് പൂട്ടിയത്. മകളുടെ വിവാഹം എങ്ങനെ നടത്തുമെന്ന ആശങ്കയിലായിരുെന്നന്നും നടത്താൻ സാധിക്കാത്ത മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: ശ്രീകുമാരിയമ്മ. സംഭവത്തെത്തുടർന്ന് നിർമൽകൃഷ്ണ ഫിനാൻസ് ഉടമ നിർമലനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പാറശ്ശാല സി.െഎ ബിനു അറിയിച്ചു. കാപ്ഷൻ വേണുഗോപാലൻ നായർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.