മാതൃകയായി പുത്തൂരിലെ ഓട്ടോ തൊഴിലാളികൾ

കൊട്ടാരക്കര: പുത്തൂരിലെ ഓട്ടോ തൊഴിലാളികൾ വീണ്ടും സഹജീവി സ്നേഹത്തിെൻറ മാതൃകയായി. നാല് വയസ്സുകാരി അമൃതയുടെ ചികിത്സക്ക് ഓട്ടോ തൊഴിലാളികൾ സമാഹരിച്ചത് രണ്ടര ലക്ഷത്തിലധികം രൂപ. പുത്തൂർ ചെറുപൊയ്ക കാട്ടുവിള പടിഞ്ഞാറ്റതിൽ അനിൽകുമാർ--ദീപ ദമ്പതികളുടെ മകൾ അമൃതയുടെ ചികിത്സക്കുവേണ്ടിയാണ് ഓട്ടോ തൊഴിലാളികൾ മുന്നിട്ടിറങ്ങി തുക സമാഹരിച്ചത്. അർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ് അമൃത. നിർമാണ തൊഴിലാളിയായ അനിലും കശുവണ്ടി തൊഴിലാളിയായ ദീപയും കുടുംബത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നതിനിടെയാണ് മകളുടെ മാരകരോഗം എത്തിയത്. എന്തുചെയ്യണമെന്നറിയാതെ വിലപിക്കുന്ന ഇവരുടെ സങ്കടവാർത്ത അറിഞ്ഞതോടെ പുത്തൂരിലെ ഓട്ടോ തൊഴിലാളികൾ കൂടിയാലോചിച്ചു. മുമ്പ് രണ്ടുതവണ രണ്ട് കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കാട്ടിയ അതേ മനസ്സുകൾ ഉണർന്നു. തങ്ങളുടെ വരുമാനത്തിെൻറ നല്ലൊരു പങ്കും ടൗണിൽ എത്തുന്നവരിൽനിന്ന് സമാഹരിച്ച തുകയും ചേർത്ത് 2,06,053 രൂപ അനിലിന് കൈമാറി. പുത്തൂർ എസ്.ഐ വി. ജയകുമാറാണ് തുക അനിലിന് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാറും ഓട്ടോ തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.