കാട്ടാക്കട-: . പരുത്തിപ്പളളി സ്കൂളിലെ എന്‍.എസ്.എസ് വളൻറിയര്‍മാരാണ് പരുത്തിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തുരുമ്പെടുത്തുതുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗപ്രദമാക്കിയത്. ലക്ഷക്കണക്കിന് രൂപ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് വിദ്യാർഥികളുടെ ശ്രമഫലമായി നാശത്തില്‍നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. വസ്തുക്കളുടെ 'പരമാവധി ഉപയോഗം' എന്ന രീതി ജനങ്ങളിലെത്തിക്കുകയാണ് പ്രവര്‍ത്തനത്തിെൻറ ലക്ഷ്യമെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സജീവ് പറഞ്ഞു. പരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ജോയി ജോണ്‍, കുറ്റിച്ചല്‍ പഞ്ചായത്തിലെ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠന്‍ നിര്‍വഹിച്ചു. സുധീര്‍, ഡോ. ജോയി ജോണ്‍, ബി. സജീവ്, പി. സുനി, ജീവന്‍ റോയി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.