വിളപ്പിൽ: മദ്യലഹരിയിൽ ഓടിച്ച കാർ നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ചു. മൂന്ന് കിലോമീറ്റർ ഭീതിപരത്തി ഒാടിയ കാർ ഒടുവിൽ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുനിന്നു. വിളപ്പിൽശാല കാരോട് ക്ഷീരസംഘത്തിന് സമീപം താമസിക്കുന്ന മുരുകേശെൻറ കാറാണ് അപകടമുണ്ടാക്കിയത്. മുരുകേശനും (55) മകെൻറ ഭാര്യ പിതാവ് ശ്രീകണ്ഠൻ (50) എന്ന സുരേഷ്കുമാറുമാണ് കാറിൽ ഉണ്ടായിരുന്നത്. ശ്രീകണ്ഠനാണ് കാർ ഓടിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് 5.45നാണ് സംഭവം. കാട്ടാക്കട ഭാഗത്തുനിന്ന് വിളപ്പിൽശാലയിലേക്ക് വരികയായിരുന്ന കാർ കുണ്ടാമൂഴിയിൽെവച്ച് നിയന്ത്രണംതെറ്റി റോഡിലൂടെ നടന്നുപോവുകയായിരുന്ന സജി എന്നയാളെ ഇടിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കാർ നിർത്താതെ ഓടിച്ചുപോയി. തുടർന്ന് വിളപ്പിൽശാല ക്ഷേത്ര ജങ്ഷനിൽ ബസിലേക്ക് കയറിക്കൊണ്ടിരുന്ന യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു. രക്ഷപ്പെടുന്നതിനിടെ രണ്ട് സ്ത്രീകൾക്ക് വീഴ്ചയിൽ സാരമായി പരിക്കേറ്റു. നാട്ടുകാർ അറിയച്ചതിനെത്തുടർന്ന് വിളപ്പിൽശാല എസ്.ഐ കണ്ണെൻറ നേതൃത്വത്തിൽ കാർ സ്റ്റേഷനുമുന്നിൽ തടയാൻ ശ്രമിച്ചു. എന്നാൽ, നിർത്താൻ കൂട്ടാക്കാതെ ഇവർ വീണ്ടും മുന്നോട്ടുപാഞ്ഞു. ഒടുവിൽ കൊല്ലംകോണം എസ്.എൻ.ഡി.പിക്ക് സമീപം സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച് എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചാണ് നിന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലംകോണം സ്വദേശിയും പെയിൻറിങ് വർക്േഷാപ് ഉടമയുമായ മുജീബിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മുരുകേശനും ശ്രീകണ്ഠനും മുഖത്തും കൈകാലുകൾക്കും പരിക്കുണ്ട്. ഇവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിളപ്പിൽശാല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.