അഞ്ചാലുംമൂട്: കെ.എസ്.ആർ.ടി.സി സർവിസ് സ്ഥിരമായി മുടങ്ങുന്നതിനെതിരെ മന്ത്രിക്ക് നാട്ടുകാരുടെ നിവേദനം. പരാതി കേട്ട മന്ത്രി ചെറുപുഞ്ചിരിയോടെ ഇനി മുടങ്ങാതിരുന്നാല്‍പോരെയെന്ന മറുപടിയും. പനയം തെക്കേവീട്ടില്‍മുക്ക് വഴി പെരുമണിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സർവിസ് മുടക്കുന്നത് പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. കെ.വി. ഷാജി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് നിവേദനം നല്‍കി. ഇതുവഴിയുള്ള ഏക സർവിസാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ആഴ്ചയില്‍ ആറു ദിവസം മുടക്കുന്നത്. ദിവസേന 10 ട്രിപ് സർവിസ് നടത്തിയിരുന്നു. ഘട്ടംഘട്ടമായി ട്രിപ്പുകള്‍ വെട്ടിച്ചുരുക്കി രണ്ട് ട്രിപ് മാത്രമാണ് ഇതുവഴി സർവിസ് നടത്തുന്നത്. ലാഭത്തില്‍ സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കാന്‍ വേണ്ടിയാണ് ഇടക്കിടെ സര്‍വിസ് മുടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 10 ട്രിപ്പുകളും പുന$സ്ഥാപിച്ച് പനയം തെക്കേവീട്ടില്‍മുക്ക് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഡോ. ഷാജി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.