മുംബൈ: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഐ.പി.എൽ ടീമായ കൊൽക്കത്ത െനെറ്റ്െറെഡേഴ്സ് പ്രമോട്ടറും നടനുമായ ഷാറൂഖ് ഖാനെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് വിളിപ്പിച്ചു. ഒാഹരി കൈമാറ്റം ചെയ്തതുവഴി 73.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ആഗസ്റ്റ് 23ന് ഹാജരായി വിശദീകരണം നൽകണമെന്നും എൻഫോഴ്സ്മെൻറ്, താരത്തെ അറിയിച്ചിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഷാരൂഖ് നഷ്ടം വന്ന തുകയുടെ മൂന്നിരട്ടി പിഴ അടക്കേണ്ടി വരും. കഴിഞ്ഞ മാർച്ചിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സഹ ഉടമകളായ ഷാരൂഖ് ഖാെൻറ ഭാര്യ ഗൗരി, നടി ജൂഹി ചൗള എന്നിവർക്ക് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.