ഡോ. റഹ്​മ മുഹമ്മദ്കുഞ്ഞ് മലേഷ്യയിൽ അന്തരിച്ചു

തിരുവനന്തപുരം: വക്കം മൗലവിയുടെ സഹോദരീപൗത്രിയും മലേഷ്യൻ പ്രവാസലോകത്തെ സജീവ സാന്നിധ്യവുമായിരുന്ന ഡോ. റഹ്മ മുഹമ്മദ്കുഞ്ഞ് (91) അന്തരിച്ചു. സുഭങ്ജയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നു. വക്കംമൗലവിയുടെ മൂത്തസഹോദരിയുടെ പുത്രി മറിയംബീവിയാണ് മാതാവ്. വക്കം മൗലവിയുടെ സന്തതസഹചാരിയും എഴുത്തുകാരനുമായ മുഹമ്മദ്കണ്ണ് ആണ് പിതാവ്. കേരളത്തിലെ പ്രാഥമികവിദ്യാഭാസത്തിന് ശേഷം, അലിഗർ, കറാച്ചി, ലണ്ടൻ തുടങ്ങിയസ്ഥലങ്ങളിൽനിന്ന് ഉന്നതബിരുദങ്ങൾ നേടി. പാകിസ്താൻ പിറവിയെടുക്കുന്ന നാളുകളിൽ 'ഡോണി'​െൻറ മുഖ്യപത്രാധിപരായിരുന്ന സഹോദരൻ എം.എ. ഷുക്കൂറുമായുള്ള സഹവാസകാലത്ത് കറാച്ചി മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് നേടി. തുടർന്ന് ലണ്ടനിൽ ഉന്നത പഠനം തുടർന്നു. യൂനിയൻ കാർബൈഡിലെ സീനിയർ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് കുഞ്ഞുമായുള്ള വിവാഹാനന്തരം സിംഗപ്പൂരിലേക്ക് പോയ ഡോ. റഹ്മ പിന്നീട് മലേഷ്യയിൽ ആരോഗ്യസേവനരംഗത്ത് ചുവടുറപ്പിച്ചു. ക്വാലാലംപൂർ സർവകലാശാലയിലും പ്രവർത്തിച്ചു. ആരോഗ്യരംഗത്ത് നിരവധി അംഗീകാരങ്ങൾ തേടിയെത്തിയപ്പോഴും ലളിതമായ ജീവിത ശൈലികൊണ്ടും ആധുരസേവനരംഗത്തെ പ്രതിബദ്ധതകൊണ്ടും ശ്രദ്ധേയായയി. 1960കളിലും 1970കളിലും ഇന്ത്യൻപ്രവാസി കൂട്ടായ്മകളിലെ സജീവ പ്രവർത്തകയായിരുന്നു. മക്കൾ: ഫാമി (ആസ്‌ട്രേലിയ), ഫെയ്‌സ് (ക്വാലാലംപൂർ), ഫൗസിയ, ഫൗമ്യ, ഫദിയ. ഖബറടക്കം സുഭങ്ജയയിൽ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.