ബാലരാമപുരം: നിർമാണം പൂർത്തിയായ ആയുർവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനായി കാത്തുകിടക്കുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2013-14 കാല ഘട്ടത്തിലാണ് തെക്കേകുളത്ത് ആയുർവേദ ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്. കെട്ടിടം പൂർത്തിയായി മൂന്നു മാസം കഴിയുമ്പോഴും ഉദ്ഘാടനം നടന്നിട്ടില്ല. നിലവിൽ ബാലരാമപുരം മാർക്കറ്റിന് സമീപെത്ത ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം അസൗകര്യങ്ങൾക്ക് നടുവിലാണ്. പഞ്ചായത്ത് തെക്കേകുളത്ത് അനുവദിച്ച 20-സെൻറ് സ്ഥലത്തായിരുന്നു നിർമാണം. ശശിതരൂർ എം.പിയുടെ ഫണ്ടിൽനിന്ന് 25-ലക്ഷം രൂപയും അനുവദിച്ചിരുന്നു. കെട്ടിടം പൂർത്തിയായാതോടെ കിടത്തിച്ചികിത്സ സൗകര്യത്തോടെയുള്ള ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.