തിരുവനന്തപുരം: ബൈക്കില്‍ കറങ്ങി മാലപിടിച്ചുപറി നടത്തുന്ന സംഘത്തിലെ യുവാവ് പിടിയില്‍. നിരവധി മാല പിടിച്ചുപറി കേസുകളിലെയും മോഷണക്കേസുകളിലെയും പ്രധാനപ്രതി കൊട്ടാരക്കര ഇട്ടിവ ചരിപ്പറമ്പ് വിളയില്‍ വീട്ടില്‍ ആര്‍. രാഹുലാണ് (21) പിടിയിലായത്. താമരശേരിയിലുള്ള നിസാര്‍, കോഴിക്കോടുള്ള നീഗ്രോ അലി എന്നിവരോടൊപ്പമാണ് രാഹുല്‍ മോഷണം നടത്താറെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മേയ് 27ന് നാവായിക്കുളം ക്ഷേത്രത്തിന് സമീപത്ത് നടന്നുവരുകയായിരുന്ന സ്ത്രീയുടെ നാലുപവന്‍െറ മാല ബൈക്കില്‍ വന്ന രാഹുലും നിസാറും ചേര്‍ന്ന് പിടിച്ചുപറിച്ചിരുന്നു. ഈ കേസിലാണ് രാഹുലിനെ കല്ലമ്പലത്തുനിന്ന് പൊലീസ് പിടികൂടിയത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. ഷെഫിന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ആര്‍. ചന്ദ്രശേഖരന്‍ പിള്ള, ഷാഡോ ഡിവൈ.എസ്.പി ടി. അജിത്കുമാര്‍, ഇന്‍സ്പെക്ടര്‍ സജിമോന്‍, കല്ലമ്പലം എസ്.ഐ അനീഷ് കരീം, ഷാഡോ പൊലീസിലെ ദിലീപ്, ഫിറോസ്, ബിജുകുമാര്‍, റിയാസ് എന്നിവരുള്‍പ്പെട്ട പ്രത്യേകസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.