വെള്ളറട: വെള്ളറട പ്രാഥമിക ആരോഗ്യകേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന കാഷ്വാലിറ്റി ആറുമണിക്കൂറായി ചുരുങ്ങി. ഡോക്ടര്‍മാരും നഴ്സും മരുന്നുമില്ലാതെ രോഗികള്‍ ദുരിതത്തിലായി. ഗ്രാമീണമേഖലയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയാണ് അനിശ്ചിതത്വത്തിലായത്. ദിനംപ്രതി 700ലധികം രോഗികള്‍ ചികിത്സതേടിയത്തെുന്ന ആശുപത്രി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അവഗണനയാണ് നേരിടുന്നത്. മരുന്നുപോലും സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ലാത്തത് നിര്‍ധനരോഗികളെ വലയ്ക്കുന്നു. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുന്നത്തുകാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളറടയിലുള്ള ഡോക്ടര്‍മാരുടെ ഇരട്ടി ഡോക്ടര്‍മാരുണ്ട്. വെള്ളറടയില്‍ പേവാര്‍ഡ് കെട്ടിടമുണ്ട്. രോഗികളുമുണ്ട്. 35 രോഗികളെ കിടത്തിചികിത്സിക്കാന്‍ സൗകര്യമുള്ളിടത്ത് 70ലധികം രോഗികളെ കിടത്തി ചികിത്സിപ്പിക്കുന്നുണ്ട്. 10 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നിലവില്‍ മൂന്നുപേരും ഒമ്പത് നഴ്സുമാര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രവുമാണ് ഉള്ളത്. അടിയന്തരമായി ഡോക്ടര്‍മാരുടെ കുറവ് പരിഹരിച്ച് ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കണമെന്ന് ആശുപത്രി വികസനസമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.