വിഴിഞ്ഞം: പ്രധിരോധപ്രവര്‍ത്തനങ്ങള്‍ പാടേ പരാജയം; ആഴ്ചകളായിട്ടും വിഴിഞ്ഞത്ത് മലേറിയ പടരുന്നത് നിയന്ത്രിക്കാനായില്ല. ഒരേ കുടുംബത്തിലെ പിഞ്ചുകുഞ്ഞിനും ഗര്‍ഭിണിക്കും മലേറിയ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ മലേറിയ ബാധിതരുടെ എണ്ണം 34 ആയി. പിഞ്ചുകുഞ്ഞിനെ ബാധിച്ചിരിക്കുന്നത് കേരളത്തില്‍ അത്ര വ്യാപകമല്ലാത്ത മാരക മലേറിയയാണെന്നാണ് സൂചന. പള്ളിത്തുറ കൂടാതെ ടൗണ്‍ഷിപ് മേഖലയിലേക്കും രോഗം പടരുകയാണ്. ടൗണ്‍ഷിപ് മേഖലയിലെ രണ്ടര വയസ്സുകാരിക്കാണ് വീര്യംകൂടിയ മലേറിയ ബാധ. ഇതേ വീട്ടിലെ ഗര്‍ഭിണിക്കും രോഗബാധയുണ്ട്. പിഞ്ചുകുഞ്ഞിന് മലേറിയയുടെ രണ്ടിനങ്ങളും ഒന്നിച്ചു ബാധിച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഗര്‍ഭിണിയെ ജനറല്‍ ആശുപത്രിയിലേക്കും റഫര്‍ ചെയ്തു. രണ്ടാഴ്ച മുമ്പാണ് വിഴിഞ്ഞം തീരദേശത്ത് മലേറിയ ബാധ റിപ്പോര്‍ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.