തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിലവിലെ സെക്രട്ടറി, പ്രസിഡൻറുമാ ർ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. തിരുവമ്പാടി ദേവസ്വം സെക്രട്ടറിയായി എതിർ സ്ഥാനാർഥിയില്ലാതിരുന്നതിനാൽ പ്രഫ. എം. മാധവൻകുട്ടി ഏകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് വാശിയേറിയ മൽസരത്തിൽ നിലവിലെ പ്രസിഡൻറ് പ്രഫ. പി. ചന്ദ്രശേഖരൻ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. എതിരായി മൽസരിച്ച മുൻ പ്രസിഡൻറ് സി. വിജയനാണ് പരാജയപ്പെട്ടത്. പാറമേക്കാവ് ദേവസ്വത്തിൽ സെക്രട്ടറിയായി നിലവിലെ സെക്രട്ടറി ജി. രാജേഷും പ്രസിഡൻറായി എം. സതീഷ്മേനോനും തന്നെ തെരഞ്ഞെടുക്കപ്പെട്ടു. തിരുവമ്പാടിയുടെ െതരഞ്ഞെടുപ്പ് ഷൊർണൂർ റോഡിൽ കൗസ്തുഭം ഓഡിറ്റോറിയത്തിലും, പാറമേക്കാവിേൻറത് അഗ്രശാലയിലുമായിരുന്നു. കനത്ത പൊലീസ് കാവലിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും. 19 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്. മൂന്ന് വർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.