മുംബൈ: വധശ്രമക്കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് എട്ടു വർഷം കഠിനതടവ്. 2012ൽ ഹോട്ടലുടമയെ വധിക്കാൻ ശ്രമിച്ച കേസി ലാണ് ഛോട്ടാ രാജനും കൂട്ടാളികളായ അഞ്ചു പേർക്കും പ്രത്യേക കോടതി ജഡ്ജി എ.ടി. വാംഖഡെ ശിക്ഷ വിധിച്ചത്. ഇതിനു പുറമെ പ്രതികൾ ഓേരാരുത്തരും അഞ്ചു ലക്ഷം രൂപ വീതം പിഴയും അടക്കണം. 2012 ഒക്ടോബറിൽ തൻെറ സുഹൃത്തിനെ കാണാൻ പോയ ഹോട്ടലുടമ ബി.ആർ. ഷെട്ടിക്കുനേരെ അന്ധേരിയുടെ പ്രാന്തപ്രദേശത്തുവെച്ച് രാജനും സംഘവും നിറയൊഴിക്കുകയായിരുന്നു. നിത്യാനന്ദ് നായക്, െസൽവിൻ ഡാനിയൽ, രോഹിത് തങ്കപ്പൻ ജോസഫ് എന്ന സതീഷ് കാലിയ, ദിലീപ് ഉപാധ്യായ്, തൽവീന്ദർ സിങ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. 2015ൽ ഇന്തോനേഷ്യ ഇന്ത്യക്ക് കൈമാറിയ ഛോട്ടാ രാജൻ ഇപ്പോൾ തിഹാർ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.