വെള്ളം ചോദിച്ചെത്തിയ യുവതി മാല കവർന്നു

കുന്നംകുളം: വെള്ളം ചോദിച്ചെത്തിയ യുവതി കടയുടമയുടെ മാല കവർന്നു. അടുപ്പൂട്ടി പുലിക്കോട്ടിൽ വറതപ്പൻെറ അഞ്ച് പവൻ െറ കുരിശു മാലയാണ് മോഷണം പോയത്. യേശുദാസ് റോഡിലെ വാപ്പാ ബസാറിലുള്ള പെട്ടിക്കടയിൽ നിന്നാണ് 45 വയസ്സുള്ള യുവതി ചൊവ്വാഴ്ച പട്ടാപകൽ മാല കവർന്നത്. വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.ഭക്ഷണം കഴിക്കുമ്പോൾ മേശയുടെ വലുപ്പിൽ ഊരിവെക്കുക പതിവാണ്. യുവതി പോയ ശേഷം മേശക്കുള്ളിൽ നോക്കിയപ്പാഴാണ് മാല മോഷണം പോയ വിവരമറിയുന്നത്. ഇതേ തുടർന്ന് പെരുമ്പിലാവ് സ്വദേശിനി ലീലക്കെതിരെ കുന്നംകുളം പൊലീസിൽ പരാതി നൽകി. മദ്യം കഴിക്കാറുള്ള യുവതി ഇതിനു മുമ്പും വെള്ളം വാങ്ങാൻ കടയിൽ വരാറുണ്ടെന്ന് കടയുടമ പറയുന്നു. ഇതിനിടയിൽ മോഷ്ടിച്ച മാല വിൽക്കാൻ യുവതി അന്തിക്കാടുള്ള ജ്വല്ലറിയിൽ ശ്രമിക്കുന്നതിനിടെ കടക്കാർക്ക് സംശയം തോന്നി പൊലീസിനെ അറിയിച്ചെങ്കിലും അതിനിടയിൽ മാലയോടൊപ്പമുള്ള ഒരു പവൻെറ കുരിശുമായി ഇവർ രക്ഷപ്പെട്ടു. കടയിലെ സിസി ടിവി ദൃശ്യങ്ങൾ കണ്ട് കടയുടമ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. കുന്നംകുളം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.