ഗുരുവായൂർ: ക്ഷേത്രത്തിൽ പറ ചൊരിയൽ വഴിപാട് തുടങ്ങി. എന്നാൽ പുതിയ വഴിപാട് തുടങ്ങുന്ന വിവരം തനിക്കറിയില്ലെന്ന് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു. തന്ത്രിയും ചെയർമാനും തമ്മിൽ തർക്കം നിലനിൽക്കെയാണ് പുതിയ വഴിപാടിലും വ്യത്യസ്ത സ്വരം ഉയരുന്നത്. ഭരണസമിതിയാണ് പറ ചൊരിയൽ വഴിപാട് തുടങ്ങാൻ തീരുമാനിച്ചതെന്നും തന്ത്രി ഭരണസമിതി അംഗം കൂടിയാണെന്നുമാണ് ചെയർമാൻെറ നിലപാട്. തിങ്കളാഴ്ച രാത്രി അത്താഴപ്പൂജക്ക് മുമ്പായി 7.30ഓടെയാണ് പുതിയ വഴിപാട് തുടങ്ങിയത്. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ആദ്യ പറ ചൊരിഞ്ഞു. ഭരണസമിതിയംഗങ്ങളായ എം. വിജയൻ, ഉഴമലക്കൽ വേണുഗോപാൽ, കെ.കെ.രാമചന്ദ്രൻ, ഡെപ്യൂട്ടി അഡ്മിനിസ്േട്രറ്റർ ശങ്കുണ്ണിരാജ് എന്നിവരും പറ ചൊരിയൽ നടത്തി. നെൽപറ (200 രൂപ), അരിപ്പറ (300 രൂപ), മലർപറ (250 രൂപ), അവിൽപറ (250 രൂപ) എന്നിങ്ങനെയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.