എരുമപ്പെട്ടി: പ്രളയാനന്തരം വെള്ളമിറങ്ങിയ പാടശേഖരങ്ങളിൽ മുണ്ടകൻ നെൽകൃഷി ആരംഭിച്ചു. കർഷക തൊഴിലാളികളെ ലഭിക്കാത്തതിനാൽ ബംഗാളി തൊഴിലാളികളാണ് കൃഷിയിടമൊരുക്കലും ഞാറുനടീലും നടത്തിയത്. എരുമപ്പെട്ടി പഞ്ചായത്തിലെ മുട്ടിക്കൽ പാടത്തെ വിരിപ്പ് കൃഷി പ്രളയത്തിൽ ഒഴുകിപ്പോയിരുന്നു. ഇവിടെ ബംഗാളി തൊഴിലാളികളെ ഉപയോഗിച്ച് വീണ്ടും കൃഷിയിടം ഒരുക്കി മുണ്ടകൻ കൃഷിക്കായി ഞാറ് നട്ടു. വെള്ളത്തിെൻറ കുത്തൊഴുക്കിൽ തകർന്ന വരമ്പുകൾ ബംഗാളി തൊഴിലാളികൾ പുനർനിർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.