തൃശൂർ: വന്യജീവി സംരക്ഷണ പരിധിയിൽ വരുന്ന മരപ്പട്ടിയെ പിടികൂടി ഭക്ഷണമാക്കിയ നാല് പേരെ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. മാറ്റാംപുറം സ്വദേശികളായ അഭിലാഷ്, ഗിനീഷ്, ജിതേഷ്, മണി എന്നിവരാണ് പിടിയിലായത്. പൊങ്ങണംകാട് മാറ്റാംപുറം ഭാഗത്തുനിന്നാണ് മരപ്പട്ടിയെ പിടികൂടിയത്. മണിയുടെ വീട്ടിൽ സംഘം ചേർന്ന് പാചകം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മരപ്പട്ടിയെ കൊണ്ടുവന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രതികളെ അന്വേഷണത്തിനായി പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. ഫ്ലയിങ് സ്ക്വാഡ് റേഞ്ചോഫിസർ എം.കെ. സുർജിത്ത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ഡി. രതീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.എം. ഷിറാസ്, ഇ.പി. പ്രതീഷ്, ടി.യു. രാജ്കുമാർ, കെ.വി. ജിതേഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നതാണ് മരപ്പട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.