മാള: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. പുത്തൻചിറ- വെള്ളൂർ റോഡ് തുരന്ന് പൈപ്പുകൾ സ്ഥാപിക്കുന്നിടത്താണ് സുരക്ഷയില്ലാത്തത്്. ഇവിടെ പൈപ്പിട്ട് പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. വെള്ളൂർ -കുപ്പംബസാറിൽ റോഡിന് കുറുകെയാണ് ഗ്യാസ് പൈപ്പുകൾ കടന്നു പോകുന്നത്. റോഡിെൻറ അടി തുരന്നാണ് പൈപ്പിട്ടത്. 14 അടി താഴ്ചയിൽ നടത്തിയ പൈപ്പിടൽ റോഡ് തകർച്ചക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന് സംരക്ഷണഭിത്തി നിർമിച്ച് മതിയായ സുരക്ഷയൊരുക്കണമെന്നാവശ്യം തള്ളി കളഞ്ഞാണ് അധികൃതർ നിർമാണം നടത്തുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീടുകൾക്ക് അഞ്ഞൂറ് മീറ്റർ അകലം പാലിക്കണമെന്ന നിയമവും അട്ടിമറിക്കുകയാണ്. നിരവധി വീട്ടുകാർ സമീപത്ത് താമസമുണ്ട്. ഭൂമിക്കടിയിൽ തുരങ്കം നിർമാണം നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിക്കുകയാണ്. കുഴിക്കുന്നതുമൂലം സമീപത്തെ വീടുകൾ തകർച്ച ഭീഷണിയിലാണ്. പൊയ്യ, പുത്തൻചിറ പഞ്ചായത്തുകളിലൂടെയാണ് മേഖലയിൽ ഗെയിൽ പൈപ്പ് ലൈൻ കടന്നു പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.