തൃശൂർ: ഗുണ്ടകളുടെ മനസ്സ് മാറ്റാൻ സിറ്റി പൊലീസിെൻറ പുതിയ പരീക്ഷണം. വെള്ളിയാഴ്ചകളിൽ പതിവുള്ള പൊലീസ് പരേഡിൽ ഗുണ്ടകളെയും വിളിച്ചുവരുത്തും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ മാനസാന്തരം ഉണ്ടാക്കുകയാണ് പരേഡിെൻറ ലക്ഷ്യം. ജില്ലയിലെ സ്ഥിരം കുറ്റവാളികളേയും പ്രശ്നക്കാരേയും ചിട്ട പഠിപ്പിക്കുവാനായി പൊലീസ് പരേഡ് നടക്കുന്നിടത്ത് വരിയായി നിർത്തിയാണ് കുറ്റവാളി പരേഡ്. രാവിലെ ഏഴ് മുതൽ എട്ട് വരെയാണ് പൊലിസിെൻറ വെള്ളിയാഴ്ചകളിലെ പരേഡ്. ക്രിമിനലുകളിലെ കൂടുതൽ കുഴപ്പക്കാർക്ക് താക്കീത് നൽകും. നല്ലനടപ്പിലൂടെ മനം മാറ്റം വന്നവരെ പരേഡിൽ നിന്നും വിടുതൽ ചെയ്യും. സ്ഥിരം കുറ്റവാളികളേയും ക്രിമിനലുകളേയും പുതിയ പൊലീസുകാർക്ക് പരിചയപ്പെടുത്തുകയും പരേഡിെൻറ ലക്ഷ്യമാണ്. ഇവരുടെ പുതിയ താവളം, വിവരങ്ങൾ എന്നിവ സ്റ്റേഷനുകളിൽ കൂട്ടിച്ചേർക്കും. പരേഡിന് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടും എത്താത്തവർക്കും മുങ്ങി നടക്കുന്നവർക്കും എതിരെ നടപടിയുമുണ്ടാകും. സിറ്റിയിലെ 23 പൊലീസ് സ്റ്റേഷനുകളിലായി 83 പേരാണ് വെള്ളിയാഴ്ച പരേഡിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.