കയ്പമംഗലം: വഴിയമ്പലത്ത് വീടും തൊട്ടടുത്ത ക്ഷേത്രവും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ മൂന്നുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല ചേന്നം സ്വദേശി അമ്പനാട്ട് മഹേഷ് (44), തമിഴ്‌നാട് മധുര നൈന കോളനിയില്‍ ശരവണന്‍ (32), വടക്കേക്കര നീണ്ടൂര്‍ സ്വേദശി കുണ്ടോളിപ്പറമ്പില്‍ അരുണ്‍ (31) എന്നിവരാണ് പിടിയിലായത്. പറവൂരില്‍ മോഷണക്കേസില്‍ അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കയ്പമംഗലത്തെ മോഷണത്തിലും പ്രതികളാണെന്ന് മനസ്സിലായത്. തുടര്‍ന്ന് മതിലകം പൊലീസിന് കൈമാറുകയായിരുന്നു. മേയ് 19ന് കയ്പമംഗലം വന്‍പറമ്പില്‍ ഭദ്രകാളി ക്ഷേത്രത്തിലും പുല്ലാട്ട് രാമദാസിെൻറ വീട്ടിലുമാണ് മോഷണം നടത്തിയത്. രാമദാസിെൻറ വീട് കുത്തിത്തുറന്ന് എല്ലാ മുറിയും പരിശോധിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ക്ഷേത്രത്തില്‍ ഭണ്ഡാരവും ഓഫിസ് മുറിയും കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ കവർന്നു. പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. പിടിയിലായവര്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.