ലൈബ്രേറിയന് മുൻകൂർ ജാമ്യം നിഷേധിച്ചു

തൃശൂർ: കാര്‍ഷിക സര്‍വകലാശാലയുടെ കോളജ് ഓഫ് കോർപറേഷന്‍, ബാങ്കിങ് ആൻഡ് മാനേജ്മെൻറിലെ ലൈബ്രേറിയൻ സത്യെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ല സെഷന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ തള്ളി. കഴിഞ്ഞ മേയിൽ ലൈബ്രറിയിലെ വനിത അറ്റന്‍ഡറോട് സത്യന്‍ ഓഫിസ് സമയത്ത് ലൈംഗിക ചുവയോടെ സംസാരിക്കുകയും മാനഹാനി വരുത്തുകയും അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും ചെയ്തുവെന്ന് ആരോപിച്ച കേസിലാണ് കോടതി നടപടി. സർവകലാശാല രജിസ്ട്രാർ മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ പീഡനം അതീവ ഗൗരവത്തോടെ കാണേണ്ട കുറ്റകൃത്യമായതിനാൽ പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.