തൃശൂർ: ആയുഷ് വകുപ്പിനു കീഴിലെ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന തുടങ്ങി. പഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ 42 പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി വീട്ടില്‍ ഒരു ആര്യവേപ്പും കറിവേപ്പും നടും. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഇതിെൻറ തൈകള്‍ പഞ്ചായത്തുകള്‍ വഴി വീടുകളിലെത്തിക്കും. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിർവഹിച്ചു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് മെമ്പറും ഔഷധി മാനേജിങ് ഡയറക്ടറുമായ കെ.വി. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ്, തൊഴിലുറപ്പ് പദ്ധതി ജോയിൻറ് പ്രോഗ്രാം ഓഫിസര്‍ പി.സി. ബാലഗോപാല്‍, ഔഷധസസ്യ ബോര്‍ഡ് അംഗം കെ.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.