പട്ടിക്കാട്: നിർമാണം പൂർത്തിയാകുന്ന കുതിരാനിലെ തുരങ്കത്തിൽ കലക്ടർ എ. കൗശിഗൻ പരിശോധനക്കെത്തി. കുതിരാൻ ഭാഗത്ത് തുരങ്കമുഖത്തെ മണ്ണും കല്ലും മാറ്റുന്നതിന് അനുമതിക്കായി വനംവകുപ്പിലും ജിയോളജി വിഭാഗത്തിലും അപേക്ഷ നൽകാൻ കരാർ കമ്പനിക്ക് നിർദേശം നൽകി. നേരത്തെ പരാതി മൂലം മണ്ണ് നീക്കൽ നിർത്തിയിരുന്നു. വനംവകുപ്പിെൻറ അധീനതയിലുള്ള ഇവിടെ കുറച്ചുകൂടി മണ്ണെടുേക്കണ്ടതുണ്ട്. മഴക്കാലത്തും മറ്റും കല്ല് വീണുണ്ടാകുന്ന അപകടം ഒഴിവാക്കാനാണിത്. ഇത് എടുത്ത് മാറ്റി തുരങ്കമുഖം സുരക്ഷിതമാക്കാനാണ് നിർദേശം. കുതിരാനിൽനിന്നുള്ള ഇടതു ഭാഗത്തെ തുരങ്കത്തിെൻറ നിർമാണം ഏതാണ്ട് പൂർത്തിയായി. ഈ തുരങ്കത്തിലേക്ക് ഇരുഭാഗത്തുനിന്നുമുള്ള റോഡ് നിർമാണം കഴിഞ്ഞു. കുതിരാൻ ഭാഗത്ത് മേൽപാലം തുരങ്കവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ആദ്യ തുരങ്കം ഗതാഗത സജ്ജമാകും. അടുത്തത് മാർച്ച് 20നകം പൂർത്തിയാകും. സുരക്ഷ പരിശോധനകൾക്ക് ശേഷമാകും ഇവ ഗതാഗതത്തിന് തുറന്നുകൊടുക്കുക. ഫാബ്രിക്കേഷൻ, കൈവരികൾ, വൈദ്യുതീകരണം എന്നിവ ആദ്യേത്തതിൽ പൂർത്തിയാക്കിയതായി നിർമാണ കരാറുകാരായ പ്രഗതി കൺസ്ട്രക്ഷൻ അറിയിച്ചു. 962 മീറ്റർ നീളമുള്ള ഇരുതുരങ്കങ്ങളുടെയും നിർമാണം പൂർത്തിയാകുന്നതോടെ േദശീയപാത 544 വികസനത്തിെൻറ പ്രധാനഘട്ടം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.