: പ്രളയക്കെടുതി തീരദേശമേഖലയിലെ ഗതാഗതത്തെയും ബാധിച്ചു. വാഹന ഗതാഗതവും യാത്രക്കാരും കുറവായിരുന്നു. പലപ്പോഴും റോഡ് വിജനമായി. എറണാകും-ഗുരുവായൂർ ബസ് സർവിസ് നിർത്തി. എറണാകുളം ജില്ലയിലെ മൂത്തകുന്നം മുതൽ മുനമ്പം കവല വരെ ബസ് പോകാൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് സർവിസ് നിർത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. പറവൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള ഒാർഡിനറി സർവിസും നിർത്തി. കെ.എസ്.ആർ.ടി.സി സർവിസ് -ഗുരുവായൂർ റൂട്ടിൽ മാത്രമാണുള്ളത്. യാത്രക്കാർ കുറവായതിനാൽ സ്വകാര്യ ബസുകളിൽ പലതും ഒാടുന്നില്ലെന്നും പറയുന്നു. ഉൾപ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിലായതും ഗതാഗാത തടസ്സം സൃഷ്ടിച്ചു. അഞ്ചപ്പാലം അഴീേക്കാട് റൂട്ടിൽ മരപ്പാലം മുതൽ റോഡ് പൊളിഞ്ഞിടങ്ങളിൽ വെളളം പൊങ്ങിയതിനാൽ ഗതാഗതം നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.