ഇനി പിടിയിലാകാൻ മൂന്ന് പേർ കാട്ടൂർ: ചിട്ടി സ്ഥാപനം നടത്തി പണം നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച കേസിൽ സ്ഥാപന ഉടമകളെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂര്‍ എഗയ്‌നേഴ്‌സ് കുറി കമ്പനി മാനേജിങ് ഡയറക്ടര്‍ കാട്ടൂർ ചീരകുളങ്ങര വീട്ടില്‍ സുധീർ കുമാർ (49), എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാട്ടൂര്‍ വലക്കഴ കണ്ണോത്ത് വീട്ടില്‍ സുഗുണന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. ഇനി മൂന്ന് പ്രതികളെകൂടി പിടികൂടാനുണ്ട്. കാട്ടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുറി കമ്പനി പൂട്ടി രണ്ടാഴ്ച മുമ്പ് ഉടമകൾ മുങ്ങിയതോടെ പതിനഞ്ചോളം ഇടപാടുകാർ പരാതി നൽകിയിരുന്നു. ഒരു കോടിയോളം രൂപ ഇടപാടുകാർക്ക് നൽകാനുണ്ട്. പ്രതികളെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.ഐ ഇ.ആര്‍. ബൈജു അറിയിച്ചു. പ്രതികളെ പിടികൂടിയതറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി എത്തുന്നുണ്ട്. എ.എസ്.ഐ സുകുമാര്‍, സി.പി.ഒ മാരായ വിപിന്‍ദാസ്, മാനുവല്‍ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.