കത്ത് കത്തി; ചളിവാരിയെറിഞ്ഞ് കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം

തൃശൂർ: കിഴക്കെകോട്ട ജങ്ഷൻ വികസനത്തിന് ഭൂമി ഏറ്റെടുത്തതില്‍ അഴിമതി സാധൂകരിച്ച് മേയർക്ക് കത്ത് നൽകിയ മുൻ ഡെപ്യൂട്ടി മേയറും കെ.പി.സി.സി അംഗവുമായ സുബി ബാബുവിന് പാർലമെൻററി പാർട്ടി യോഗത്തിൽ ഡി.സി.സി പ്രസിഡൻറിെൻറ താക്കീത്. മേയർക്ക് നൽകിയ കത്തിനെ തള്ളിപ്പറയണമെന്ന് സുബി ബാബുവിന് ഡി.സി.സി നിർദ്ദേശം നൽകി. ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പരസ്യമായി കത്ത് നൽകിയ എ. പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പ്രതാപൻ യോഗത്തിൽ അറിയിച്ചു. സുബി ബാബു നൽകിയ കത്ത് വിവാദമായതോടെയാണ് അടിയന്തരമായി പാർലമെൻററി പാർട്ടി യോഗം വിളിച്ചത്. രാജൻ പല്ലനാണ് യോഗം വിളിക്കാനായി കത്തെഴുതിയത്. കെ.പി.സി.സി അംഗങ്ങളും, ഡി.സി.സി ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പാർലമെൻററി പാർട്ടി യോഗത്തിൽ അംഗങ്ങൾ പ്രസിഡൻറിനെതിരെയും പ്രസിഡൻറ് അംഗങ്ങൾക്കെതിരെയും വിമർശനമുന്നയിക്കുകയായിരുന്നു. രാജൻ പല്ലനായിരുന്നു ചർച്ച തുടങ്ങിയത്. സി.പി.എം ഉന്നയിച്ച അഴിമതിയാരോപണത്തെ ശരിവെക്കുന്നതാണ് സുബി ബാബുവിെൻറ കത്തെന്നും ഇത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സുബി ബാബു ത‍െൻറ നിലപാട് ശരിയെന്ന് ആവർത്തിച്ചു. ഇതോടെയാണ് സുബിയെ താക്കീത് ചെയ്തത്. കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്ന നിർദേശം പ്രതാപൻ കൗൺസിലർമാർക്ക് നൽകി. ഭൂരിഭാഗം കൗൺസിലർമാരും യോഗം വിളിക്കാൻ ആവശ്യപ്പെട്ടിട്ട് പരിഗണിക്കാതിരുന്ന ഡി.സി.സി, ഒരാൾ നൽകിയ കത്തിൽ യോഗം വിളിച്ചത് എന്തിനെന്നായി കൗൺസിലംഗങ്ങളുടെ വിമർശനം. ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ സുബി ബാബുവിെൻറ കത്താണ് അജണ്ടയിലെ പ്രധാന വിഷയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.