കൊടുങ്ങല്ലൂർ: മേലാള മനോഭാവക്കാർക്ക് സിനിമയിൽ മുൻകൈ കിട്ടിയത് സമൂഹത്തിൽ അവർക്കുള്ള മേൽകൈകൊണ്ട് തന്നെയാണെന്ന് നടൻ ഇന്ദ്രൻസ്. ഞാൻ സമൂഹത്തിൽ ഏറ്റവും കീഴാള വിഭാഗത്തിൽ ജനിച്ച വ്യക്തിയാണ്. സമൂഹത്തിലെ എല്ലാ മനുഷ്യരെയും പൊലെയുള്ള ആളുകളാണ് സിനിമയിലും പ്രവർത്തിക്കുന്നതെന്നാണ് എെൻറ അനുഭവങ്ങളിൽ നിന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ ദേശീയ ചലച്ചിത്രോത്സവത്തിെൻറ സമാപന ദിവസം ‘മലയാള സിനിമയിലെ കീഴാള സാന്നിധ്യം’ എന്ന വിഷയത്തിൽ നടന്ന ഒാപൺഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവകവി പി.എൻ. ഗോപീകൃഷ്ണൻ മോഡറേറ്ററായിരുന്നു. മനസ്സിലെ മാലിന്യം തിരിച്ചറിയാൻ ‘മാൻഹോൾ’ ഉപകരിച്ചുവെന്ന പ്രേക്ഷക സമൂഹത്തിെൻറ തുറന്ന് പറച്ചിലാണ് എനിക്ക് കിട്ടിയ വലിയ പുരസ്കാരമെന്ന് ‘മാൻഹോൾ’ സംവിധായിക വിധു വിൻസെൻറ് പറഞ്ഞു. സ്വത്വരാഷ്ട്രീയത്തിനല്ല, ഇടതു രാഷ്ട്രീയത്തിന് മാത്രമാണ് ഭാവിയെ മുന്നോട്ട് നയിക്കാൻ കഴിയുകയെന്നും അവർ പറഞ്ഞു. കീഴാളത മലയാള സിനിമയിൽ ശക്തമായി അവതരിപ്പിച്ചത് പത്മരാജനായിരുന്നു. ഇൗ കാര്യത്തിൽ കൂടുതൽ ഉറച്ച നിലപാടെടുക്കാൻ പറ്റുന്ന ഒരു കാലമാണിതെന്നും സംവിധായകൻ മണിലാൽ അഭിപ്രായപ്പെട്ടു. നേവാത്ഥാനത്തിലൂടെ മുന്നോട്ടുപോയ മലയാളി ദലിതെൻറയും ആദിവാസിയുടെയും ജീവിതത്തെ ശരിയായി അഭിമുഖീകരിച്ചിട്ടുണ്ടോെയന്ന് സ്വയം വിമർശനപരമായി നിലപാടെടുക്കേണ്ടിയിരിക്കുന്നതായി സംവിധായകൻ സജി പാലമേൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.