പുന്നയൂർക്കുളം: പരൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകെൻറ വീടാക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. ആറുപേരെ പിടികൂടാനുണ്ട്. ആറ്റുപുറം വാളത്തിൽ വളപ്പിൽ വീട്ടിൽ അംജിഷ് ഹരിദാസനെയാണ് (25) വടക്കേക്കാട് അഡീഷനൽ എസ്.ഐ ജോസഫിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചമ്മന്നൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന പട്ടിക്കര കണ്ണൻ, ജിജി, അനന്തൻ, സന്ദീപ് ആറ്റുപുറം, സുമേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. അംജിഷ് ആറാം പ്രതിയാണ്. ഇയാളെ വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തു. ആറ്റുപുറം പരൂർ പൊതുശ്മശാനം റോഡിൽ വീട്ടിലായിൽ സുലൈമാൻ ഹാജിയുടെ മകൻ സാബിറിെൻറ (19) വീടിനു നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായത്. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. നിയമ വിരുദ്ധമായി മാരാകായുധങ്ങൾ കൈവശം വെച്ച് സംഘം ചേർന്ന് സാമുദായിക സ്പർധയുണ്ടാക്കി നാട്ടിലെ സമാധാനത്തിന് ഭംഗം വരുത്താൻ ശ്രമിച്ചുവെന്നതാണ് ഇവരിൽ നാല് പേർക്കെതിരെയുള്ള കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.