മാധ്യമപ്രവര്‍ത്തകന് എസ്.ഐയുടെ മര്‍ദനം

കൊടുങ്ങല്ലൂര്‍: ജീവന്‍ ടി.വി കാമറമാന്‍ എടവിലങ്ങ് വെലിപറമ്പില്‍ രാഗേഷിനെ (രതീഷ്-28) കൊടുങ്ങല്ലൂര്‍ എസ്.ഐ രാജഗോപാല്‍ കൈയേറ്റം ചെയ്തു. ചെകിടത്ത് തുടരെ അടിക്കുകയും കൈപിടിച്ച് തിരിക്കുകയും ചെയ്ത ശേഷം രതീഷിനെ മടിക്കുത്തിന് പിടിച്ച് ജീപ്പിലേക്ക് വലിച്ച് കേറ്റിയെന്നാണ് പരാതി. രണ്ട് മണിക്കൂറോളം പല സ്ഥലത്തും കറക്കിയ ശേഷം പ്രിവന്‍റീവ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മോചിപ്പിച്ചത്. രതീഷിനെ കൊടുങ്ങല്ലൂര്‍ ഒ.കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധാജ്ഞ നിലനില്‍ക്കുന്ന കൊടുങ്ങല്ലൂരിലെ എടവിലങ്ങില്‍ വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് ബസില്‍ വന്നിറങ്ങിയ രതീഷ് സുഹൃത്ത് അജിത്തുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ സ്ഥലത്തത്തെിയ കൊടുങ്ങല്ലൂര്‍ എസ്.ഐ രാജഗോപാല്‍ അകാരണമായി കൈയേറ്റം ചെയ്യുകയായിരുന്നുവത്രേ. ജീവന്‍ ടി.വിയുടെ കാമറമാനാണെന്ന് പറഞ്ഞിട്ടും രണ്ടുതവണ മുഖത്തും തലക്കും അടിച്ച് തന്നെയും സുഹൃത്തിനെയും ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് രതീഷ് പറഞ്ഞു. സംഭവം അറിഞ്ഞ് എടവിലങ്ങ് സ്വദേശിയായ മാധ്യമപ്രവര്‍ത്തകരും ജീവന്‍ ടി.വിയില്‍ നിന്നുള്ളവരും മറ്റും എസ്.ഐയുമായി ബന്ധപ്പെട്ട ശേഷമാണ് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം വിട്ടയച്ചത്. ഞായറാഴ്ച ഐ.ജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും രതീഷ് പറഞ്ഞു. നിരോധാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷം നടന്ന സ്ഥലത്ത് നില്‍ക്കരുതെന്ന് പറഞ്ഞത് ഗൗനിക്കാത്തതിനാലാണ് ഇവരെ പിടിച്ചതെന്ന് എസ്.ഐ പറഞ്ഞു. പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്‍െറ കൈ തട്ടിയതിനാല്‍ മടിക്കുത്തിന് പിടിച്ച് ജീപ്പിലേക്ക് കയറ്റുകയാണുണ്ടായതെന്നാണ് എസ്.ഐയുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.