ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണിലെ പ്രമുഖ കോളജിന് സമീപം ഹാന്‍സ് വില്‍പന നടത്തിയയാളെയും ഇയാള്‍ക്ക് ഉല്‍പന്നം എത്തിച്ചയാളെയും അറസ്റ്റ് ചെയ്തു. ചെട്ടിപറമ്പ് വിളക്കനാട് പൗലോസ് (54), ഈയാള്‍ക്ക് ഹാന്‍സ് എത്തിച്ചുകൊടുത്തിരുന്ന കരൂപ്പടന്ന സ്വദേശി തോപ്പില്‍ അഷ്റഫ് (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൗലോസിനെ മുമ്പും ഹാന്‍സ് വില്‍പനക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് രൂപയുള്ള ഹാന്‍സ് പാക്കറ്റ് 30 രൂപ നിരക്കിലാണ് ഇവര്‍ വിറ്റിരുന്നത്. പൗലോസിന്‍െറ ചായക്കടയിലാണ് ഹാന്‍സ് വിറ്റിരുന്നത്. പൗലോസില്‍ നിന്നും കിട്ടിയ വിവര പ്രകാരം അഷ്റഫിന്‍െറ കരൂപ്പടന്നയിലുള്ള വീട് റെയ്ഡ് ചെയ്തതില്‍ 1000 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. എസ്.ഐ എം.ജെ. ജിജോ, ജൂനിയര്‍ എസ്.ഐ അരുണ്‍ദേവ് സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് ബാഷി, മിഥുന്‍, സുനില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.