അടൂർ: കഞ്ചാവ് വിൽപന നടത്തുന്നതായി പരാതിപ്പെട്ട പുതുശ്ശേരിഭാഗം മനോജ് ഭവനിൽ മനോജിനെ മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ചൂരക്കോട് വലിയവിള തെക്കേതിൽ അമോസ് (32), അഖിൽ പ്രകാശ് (21), മുളപ്പൻറയ്യത്ത് അനീഷ് (20), കിളിവയൽ തെങ്ങുവിള താഴേതിൽ ഷിജു ജോൺ (32) എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിന് രാത്രി എട്ടിന് പുതുശ്ശേരിഭാഗം മലയാറ്റിൽ ജോലികഴിഞ്ഞ് വീട്ടിലേക്കുപോയ മനോജിനെ ആക്രമിച്ചതായാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.