കൊടുംവളവില്‍ പൊലീസിന്‍െറ പെറ്റി പിടിത്തം

മല്ലപ്പള്ളി: പ്രധാന റോഡുകള്‍ വിട്ട് ഊടുവഴികളില്‍ പൊലീസിന്‍െറ പെറ്റി പിടിത്തം തകൃതി. പിടിക്കുന്ന വാഹനങ്ങള്‍ പിഴ ഈടാക്കുന്ന സമയംവരെ നടുറോഡില്‍. മല്ലപ്പള്ളി, പരിയാരം മാര്‍ത്തോമ പള്ളി പാഴ്സനേജ് ജങ്ഷന്‍, ഇറച്ചിപ്പടി, കടുവാക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് കീഴ്വായ്പ്പൂര് പൊലീസിന്‍െറ ഹെല്‍മറ്റ് വേട്ട. ഇരുചക്രവാഹന യാത്രക്കാരാണ് പ്രധാന ഇര. വലിയ വാഹനങ്ങള്‍ നിയമം കാറ്റില്‍ പറത്തി ഓടുമ്പോള്‍ നടപടിയെടുക്കാതെ ഊടുവഴികളില്‍ മറഞ്ഞു നിന്ന് ബൈക്ക് യാത്രികരെ പൊക്കാനാണ് പൊലീസ് വ്യഗ്രത കാട്ടുന്നത്. തുരുമ്പിച്ച കണ്ടം ചെയ്യാറായ ഒൗദ്യോഗിക വാഹനമാണ് കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷനിലുള്ളത്. കഴിഞ്ഞ ദിവസം പരിയാരം മാര്‍ത്തോമ പള്ളി ജങ്ഷനിലെ പെറ്റി പിടിത്തത്തിനു പൊലീസ് തെരഞ്ഞെടുത്തത് കൊടുംവളവ്. ഇതുമൂലം മറ്റു വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയായി. പിടിക്കുന്ന വാഹനങ്ങള്‍ പിഴയീടാക്കുന്നതുവരെ നടുറോഡിലിരുന്നു. മാറ്റിവെക്കാന്‍ പോലും നിര്‍ദേശിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.