അപകട ഭീഷണിയായി തടി

മല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റോഡില്‍ കല്ലൂപ്പാറ തുണ്ടിയംകളം ജങ്ഷനു സമീപം റോഡിന്‍െറ ഒരു വശത്ത് കൊടും വളവില്‍ കൂട്ടിയിട്ടിരിക്കുന്ന തടി അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡിന്‍െറ വശത്തുനിന്നിരുന്ന തട്ടി പൊതുമരാമത്ത് അധികൃതര്‍ ലേലം ചെയ്ത് വിറ്റതാണ്. എന്നാല്‍, വെട്ടിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും തടി നീക്കം ചെയ്യുന്നതിനു നടപടിയില്ല. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഉള്‍പ്പെടെ നിരവധി ബസ് സര്‍വിസുള്ള ഈ റോഡില്‍ വീതി കുറഞ്ഞ കൊടുംവളവില്‍ മുറിച്ചിട്ടിരിക്കുന്ന തടികള്‍ നീക്കം ചെയ്യാത്തത് വന്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഈ റോഡില്‍ തന്നെ തൊട്ടടുത്ത് ഇതേ രീതിയില്‍ കൂട്ടിയിട്ടിരുന്ന തടികള്‍ അവിടെ വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്നാണ് നീക്കം ചെയ്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. അധികൃതരുടെ അനാസ്ഥ വന്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. മല്ലപ്പള്ളിയില്‍നിന്നും തിരുവല്ലയില്‍നിന്നും തുരുത്തിക്കാട് ബി.എ.എം കോളജിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. തടികള്‍ നീക്കം ചെയ്യാതെ ഇനിയൊരപകടം കൂടി വരുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.