മരണവീട്ടില്‍ കടന്നല്‍കൂട്ടത്തിന്‍െറ വിളയാട്ടം; അഞ്ചുപേര്‍ക്ക് കുത്തേറ്റു

വാടാനപ്പള്ളി: തൃത്തല്ലൂരില്‍ മരണവീട്ടിലെ സദ്യയില്‍ പങ്കെടുക്കാനത്തെിയവരെ കടന്നല്‍കൂട്ടം ആക്രമിച്ചു. സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് കുത്തേറ്റു. ഒളാട്ട് വേലുവിന്‍െറ ഭാര്യ സിന്ധു (39), ചുള്ളിപ്പറമ്പില്‍ ശിവദാസന്‍െറ ഭാര്യ സുചിത്ര (22), കുറുപ്പന്‍ കൊച്ചുമോന്‍െറ ഭാര്യ കമലു (65), പൊലിയേടത്ത് ശങ്കുരു (66), കുറുപ്പന്‍ രാമുവിന്‍െറ ഭാര്യ മോഹിനി (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മോഹിനി ഒഴികെയുള്ളവരെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃത്തല്ലൂര്‍ ചെട്ടിക്കാട് കോളനിക്കടുത്ത് റാഫി കോര്‍ണറിന് സമീപത്തെ കുറുപ്പന്‍ രാമുവിന്‍െറ മാതാവ് ചക്കിയുടെ മരണാനന്തര സദ്യക്കിടെയാണ് സംഭവം. പരിസരത്തെ മരത്തിലെ വലിയ കടന്നല്‍കൂട് കാക്ക റാഞ്ചിയപ്പോഴാണ് കടന്നല്‍കൂട്ടം ഇളകിയത്. കുത്തേറ്റവര്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറി വാതിലടക്കുകയായിരുന്നു. മുഖത്തും കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലുമാണ് പലര്‍ക്കും കുത്തേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.