പന്തളത്തിന് അനുവദിച്ച ഫയര്‍സ്റ്റേഷന്‍ അനിശ്ചിതത്വത്തില്‍

പന്തളം: നഗരസഭാ പദവിയിലേക്കുയരുന്ന പന്തളത്തിന് അനുവദിച്ച ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് അനിശ്ചിതത്വത്തില്‍. 2003ലാണ് പന്തളത്ത് ഫയര്‍സ്റ്റേഷന്‍ അനുവദിച്ചത്. തീര്‍ഥാടന പ്രാധാന്യം മനസ്സിലാക്കി ഫയര്‍സ്റ്റേഷന്‍ അനുവദിച്ചെങ്കിലും പന്തളം പഞ്ചായത്തില്‍ അധികാരത്തിലത്തെിയ ഒരു ഭരണസമിതിയും ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ താല്‍പര്യം കാട്ടിയില്ല. പന്തളത്തല്ലാതെ സംസ്ഥാനത്ത് എവിടെയും ഫയര്‍സ്റ്റേഷന് അനുമതി ലഭിച്ച് 12 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങാനാകാതെ കിടപ്പില്ല. ചിറമുടി ചിറക്ക് സമീപം പഞ്ചായത്തുവക സ്ഥലത്ത് ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ 2003ല്‍ പ്രാഥമികപ്രവര്‍ത്തനം ആരംഭിക്കുകയും താല്‍ക്കാലിക ഓഫിസും വാഹനം സൂക്ഷിക്കുന്നതിനുള്ള ഷെഡും പണിയാന്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തറകെട്ടി താല്‍ക്കാലിക ഓഫിസ് നിര്‍മാണവും ആരംഭിക്കുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തുകയും ആസ്ഥലം അനുയോജ്യമല്ല എന്ന റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തത്. ചിറമുടി ചിറ നികത്തണമെന്ന ആവശ്യമാണ് അന്ന് ഉദ്യോഗസ്ഥ സംഘം മുന്നോട്ടുവെച്ചത്. കൂടാതെ സ്ഥലത്തേക്കുള്ള വഴിക്ക് വീതി കുറവാണെന്ന കാരണവും കണ്ടത്തെി. എന്നാല്‍, സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനം പന്തളത്തുതന്നെ മറ്റെവിടെയെങ്കിലും ആരംഭിക്കാന്‍ 12 വര്‍ഷത്തിനിടെ ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ആര്‍ക്കും കഴിഞ്ഞില്ല. പന്തളത്തുനിന്ന് ഫയര്‍സ്റ്റേഷന്‍ സമീപത്തെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നുവെന്നറിഞ്ഞ സ്ഥലം എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ ജില്ലാ വികസന യോഗത്തില്‍ വിഷയം ഉന്നയിക്കുകയും വാടകക്കെട്ടിടത്തിലെങ്കിലും സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിനായി പന്തളം പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്ന് പൂഴിക്കാട് തണ്ടാനുവിളയിലെ കമ്യൂണിറ്റിഹാള്‍ ഫയര്‍സ്റ്റേഷനായി മാറ്റാന്‍ ആലോചിച്ചു. ഇതിനായി ഇവിടെ ഫയര്‍എന്‍ജിന്‍ ഇടുന്നതിനുള്ള ഷെഡ് പണിതു നല്‍കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തി. ഇവിടെയും പഞ്ചായത്ത് ഭരണസമിതി വേണ്ടത്ര ജാഗ്രത കാണിച്ചില്ല. അതോടെ വീണ്ടും ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യത മങ്ങി. കഴിഞ്ഞ ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ വിഷയം വീണ്ടും ഉന്നയിക്കുകയും വകുപ്പുതലത്തില്‍ ഇടപെടല്‍ നടത്തിയതിനെയും തുടര്‍ന്ന് വീണ്ടും ഈ ഫയല്‍ ജീവന്‍വെച്ചതായി അറിയുന്നു. കഴിഞ്ഞ പഞ്ചായത്ത് സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് ചില തീരുമാനങ്ങളായിരുന്നു. പന്തളം വില്ളേജ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയോടു ചേര്‍ന്ന സ്ഥലം വിട്ടുനല്‍കാമെന്നാണ് ഇപ്പോഴത്തെ ആലോചനയെന്നറിയുന്നു. ഇനി നഗരഭരണത്തിലാണ് പാവം ജനത്തിന്‍െറ പ്രതീക്ഷ. സമീപപഞ്ചായത്തുകള്‍ പലതും പന്തളത്തിന് അനുവദിച്ച ഫയര്‍സ്റ്റേഷന്‍ കിട്ടിയാല്‍ തുടങ്ങാന്‍ തയാറാണ്. സമീപത്തെ ഒരു പഞ്ചായത്ത് ഭരണസമിതി ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വളരെ മുന്നേറിയതായും അറിയുന്നു. തീര്‍ഥാടന കേന്ദ്രമായ പന്തളത്തിനനുവദിച്ച ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത് കാത്തിരിക്കുകയാണ് പന്തളം നിവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.