പന്നിക്കുഴി മഹാദേവക്ഷേത്രത്തില്‍ മോഷണം

തിരുവല്ല: പന്നിക്കുഴി മഹാദേവക്ഷേത്രം തകര്‍ത്ത് മോഷണം. മുപ്പതിനായിരത്തോളം രൂപയും ജനലുകളും വാതിലുകളും തകര്‍ത്തതില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ക്ഷേത്ര ഭാരവാഹികള്‍. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ക്ഷേത്രത്തിന് നാശനഷ്ടം വരുത്തിയ നിലയിലുള്ള മോഷണം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ പരികര്‍മി ബൈജു ക്ഷേത്രം തുറന്ന് ഭക്തിഗാനം വെക്കാനത്തെിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ തിരുവല്ല പൊലീസത്തെി തെളിവെടുപ്പ് നടത്തി. വാതിലുകളും ജനലുകളും തകര്‍ത്ത ശേഷമാണ് ക്ഷേത്രത്തിന്‍െറ ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി തകര്‍ത്ത് പണം മോഷ്ടിച്ചത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി കാണിക്കവഞ്ചി തുറന്ന് പണം എടുത്തിട്ടില്ലാത്തതിനാല്‍ സംഖ്യ എത്രയുണ്ടന്ന് ക്ഷേത്ര ഭാരവാഹികള്‍ക്കും നിശ്ചയമില്ല. പലപ്പോഴും ഇത്രയും കാലയളവിനുള്ളില്‍ വഞ്ചി തുറക്കുമ്പോള്‍ ഏകദേശം മുപ്പതിനായിരത്തിന് മുകളില്‍ പണം ലഭിക്കുമെന്നതിനാലാണ് ഇത്രയും നഷ്ടപ്പെട്ടതായി കരുതുന്നതെന്ന് ഭാരവാഹികള്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും മറ്റും പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.