ഇടത്-വലത് മുന്നണികള്‍ പിരിച്ചുവിടണം –കുമ്മനം

പത്തനംതിട്ട: വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തത്ത്വത്തില്‍ അംഗീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ പിരിച്ചുവിടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. വിമോചനയാത്രക്ക് നല്‍കീയ സ്വീകരണത്തിന് നന്ദിപറഞ്ഞ് പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയും കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുമായാണ് മുന്നണി രാഷ്ട്രീയം ഉരുത്തിരിഞ്ഞത്. തെങ്ങിന്‍െറ കുലയും മനുഷ്യന്‍െറ തലയും സംരക്ഷിക്കാന്‍ ഐക്യ മുന്നണി രൂപവത്കരിച്ച കോണ്‍ഗ്രസ് സി.പി.എമ്മിന്‍െറ കൂടാരത്തില്‍ അഭയം തേടുകയാണ്. കോണ്‍ഗ്രസിന് എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടാകുന്നോ അന്നൊക്കെ സി.പി.എം കോണ്‍ഗ്രസിനെ സഹായിക്കാന്‍ സന്നദ്ധരായിട്ടുണ്ട്. ജനങ്ങള്‍ തിരസ്കരിച്ച കോണ്‍ഗ്രസിനെ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലത്തെിച്ചത് സി.പി.എമ്മിന്‍െറ പ്രയത്നം മൂലമാണ്. സി.പി.എം മുന്‍കൈയെടുത്ത് രൂപവത്കരിച്ച യു.പി.എയുടെ നേതൃത്വമാണ് ഇപ്പോഴും കോണ്‍ഗ്രസിനുള്ളതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. പാര്‍ലമെന്‍റിന് അകത്തും പുറത്തും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരേനിലപാടാണ്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കൈകോര്‍ത്തുനീങ്ങുന്ന കാഴ്ചയാണ് എങ്ങും. കേരളത്തില്‍ ഇരു മുന്നണികളായി നില്‍ക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധതയുടെ പേരില്‍ ജയിച്ചുകയറുന്ന കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് വിരോധം പറഞ്ഞ് വോട്ടുനേടുന്ന കമ്യൂണിസ്റ്റുകാരനും ഡല്‍ഹിയിലത്തെിയാല്‍ നമ്മൊളൊന്ന് എന്ന നിലപാടിലാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനത്തെ നയപ്രഖ്യാപനം എട്ടുകാലി മമ്മൂഞ്ഞിന്‍െറ അവകാശവാദത്തിന് തുല്യമാണ്. കേന്ദ്ര പദ്ധതികള്‍ വിജയകരമായി നടക്കുമ്പോള്‍ അതൊക്കെ ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുത്തി. വിഴിഞ്ഞം പദ്ധതി തന്നെ അതിന് ഒന്നാന്തരം ഉദാഹരണമാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമായിരുന്നില്ല. തിരുവല്ല, റാന്നി, കോന്നി, പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളിലായിരുന്നു വിമോചന യാത്രക്ക് സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.