പത്തനംതിട്ട: നഗരസഭയുടെ മാലിന്യ നിക്ഷേപത്തിനായി പാട്ടത്തിനെടുത്ത ഭരണപക്ഷ കൗണ്‍സിലറുടെ നിലം മണ്ണിട്ട് നികത്താനുള്ള ശ്രമം ചെയര്‍പേഴ്സണ്‍ തടഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നഗരസഭാ വാള്‍ട്ടിന് സമീപമുള്ള ഭൂമിയില്‍ അഞ്ചു ലോറികളിലായി പച്ചമണ്ണ് കൊണ്ടിട്ടത്. നഗരസഭയിലെ മാലിന്യം നിക്ഷേപിക്കുന്നതിന് പാട്ടത്തിനെടുത്ത ഭൂമിയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് മണ്ണിറക്കിയത്. കുമ്പഴയില്‍ നിന്നുള്ള കൗണ്‍സിലര്‍ ദീപു ഉമ്മന്‍െറ നിലമാണ് മാലിന്യം തള്ളാന്‍ നഗരസഭ പാട്ടത്തിന് എടുത്തിരുന്നത്. വിവിധ വാര്‍ഡുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം വേര്‍തിരിച്ച് ഇവിടെ കൊണ്ട് നിക്ഷേപിച്ച് അതിന് മുകളില്‍ പച്ചമണ്ണ് ഇട്ട് മൂടുകയാണ് ചെയ്യുന്നത്. ഇതിന്‍െറ മറവില്‍ നിലം പൂര്‍ണമായും നികത്താനുള്ള നീക്കമാണ് നടന്നതെന്ന് പറയുന്നു. ഇവിടെ ഇറക്കിയിട്ട മാലിന്യം ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് ജെ.സി.ബി ഉപയോഗിച്ച് തിരികെ എടുപ്പിക്കുകയായിരുന്നു. നഗരസഭയുടെ പേരില്‍ നിലംനികത്താന്‍ ആരെയും അനുവദിക്കില്ളെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.