ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി

വടക്കഞ്ചേരി: സര്‍വിസ് റോഡ് നിര്‍മിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യപ്രകാരം ദേശീയപാത അതോറിറ്റി അധികൃതര്‍ സ്ഥലം പരിശോധിച്ചു. വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപാത പന്നിയങ്കര മുതല്‍ പന്തലാംപാടം വരെയുള്ള സ്ഥലത്താണ് സര്‍വിസ് റോഡ് ഇല്ലാത്തത്. ഇതിനാല്‍ മൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന പ്രദേശത്ത് 3000ത്തോളം ജനങ്ങള്‍ക്ക് കഷ്ടത്തിലാവും. ഇത് ഒഴിവാക്കണമെങ്കില്‍ സര്‍വിസ് റോഡ് ഉണ്ടെങ്കില്‍ മാത്രമേ രക്ഷയുള്ളൂ. അതുകൊണ്ട് കഴിഞ്ഞ ദിവസം പ്രദേശത്ത് ജനങ്ങള്‍ സംഘടിച്ച് ദേശീയപാത നിര്‍മാണ കാരാര്‍ കമ്പനിയുടെ ഓഫിസ് മുന്നില്‍ ഉപരോധിച്ചു. തുടര്‍ന്നാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി സ്ഥലം പരിശോധിച്ചത്. അതിന്‍െറ റിപ്പോര്‍ട്ട് ഡല്‍ഹിയിലുള്ള ഓഫിസിലേക്ക് അയക്കും. 2004ല്‍ ആണ് ദേശീയപാത സര്‍വേ നടത്തിയത്. ഇനി സര്‍വിസ് റോഡിനായി ഫണ്ട് കണ്ടത്തെണം. ഇത് സംബന്ധിച്ച് സ്ഥലം എം.പി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് പരിഹാരം ഉണ്ടാക്കാന്‍ നടപടി തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.