സദാചാര കൊലപാതകം: ഏഴുമാസമായിട്ടും കുടുംബത്തിന് സഹായം നല്‍കിയില്ല

ചെര്‍പ്പുളശ്ശേരി: കുലുക്കല്ലൂര്‍ ചാലോക്കുന്ന് മുത്തേച്ചീട്ടില്‍ കൂലിപ്പണിക്കാരനായ പ്രഭാകരന്‍ (55) സദാചാര പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് ഏഴ് മാസമായിട്ടും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ല. പ്രഭാകരന്‍ കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനം മാത്രമായിരുന്നു കുടുംബത്തിന്‍െറ ആശ്രയം. ഏതുനിമിഷവും നിലംപൊത്താറായ, മണ്‍ഭിത്തിയില്‍ പണിത വീടും ഒടിഞ്ഞ് വീഴാറായ മേല്‍ക്കൂരയുമാണ് സ്ഥിതി. പ്രഭാകരന്‍െറ ഘാതകരെ ശിക്ഷിക്കണമെന്നും നീതി ലഭിക്കും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി/എസ്.ടി ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ പ്രസിഡന്‍റ് സുരേന്ദ്രസാംബവന്‍ പ്രഭാകരന്‍െറ വീട് സന്ദര്‍ശിച്ച് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.