പാലക്കാട്: ജില്ലാ കലക്ടറുടെയും എ.ഡി.എമ്മിന്‍െറയും അഭാവത്തില്‍ ചേര്‍ന്ന ജില്ലാതല പാചക വാതക ഓപണ്‍ ഫോറത്തില്‍ ജില്ലാ ഭരണകൂടത്തിനും സിവില്‍ സപൈ്ള ഉദ്യോഗസ്ഥര്‍ക്കും രൂക്ഷ വിമര്‍ശം. രാവിലെ 11.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച യോഗത്തില്‍ ഗ്യാസ് ഏജന്‍സികളുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും ഒത്തുകളിക്കെതിരെ പരക്കേ പരാതിയുയര്‍ന്നു. ഓപണ്‍ ഫോറത്തിന് നേതൃത്വം നല്‍കിയ ജില്ലാ സപൈ്ള ഓഫിസര്‍ക്ക് പരാതികള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. പ്രതിഷേധം ശക്തമായതോടെ ഉച്ചക്ക് ഒന്നോടെ ജില്ലാ കലക്ടറും എ.ഡി.എമ്മും ഓപണ്‍ ഫോറത്തിന്‍െറ വേദിയിലത്തെി. തിരക്കു കാരണമാണ് എത്താതിരുന്നതെന്നും ഓപണ്‍ ഫോറത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നടപടി ഉണ്ടാവുമെന്നും കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. തുടര്‍ന്ന് എ.ഡി.എം യു. നാരായണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തീരുമാനമെടുത്താണ് യോഗം പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.