പാലക്കാട്: നഗരത്തിലെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം പരിസരത്ത് എലപ്പുള്ളി മച്ചാട്ടുവീട്ടില്‍ ഉണ്ണികൃഷ്ണന്‍െര്‍ മകന്‍ മുകുന്ദന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുന്നത്തൂര്‍മേട് കേനാത്തുപറമ്പില്‍ വിനോദ് എന്ന ബ്രൂസ്ലി വിഷ്ണുവാണ് (20) അറസ്റ്റിലായത്. നവംബര്‍ പതിനൊന്നിനായിരുന്നു സംഭവം. അജ്ഞാതന്‍ മരിച്ചെന്ന നിലയിലാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് ടൗണ്‍ സൗത് പൊലീസ് പറയുന്നത് ഇങ്ങിനെ - നവംബര്‍ 17 ന് രാത്രി പത്തോടെ സ്റ്റേഡിയം പരിസരത്ത് മദ്യപിച്ച് ഇരിക്കുകയായിരുന്ന മുകുന്ദനെ പ്രതി തലക്കടിച്ച് കൊലപ്പെടുത്തുകയും കൈപിടിച്ച് ഒടിക്കുകയും ചെയ്തു. മരിച്ച മുകുന്ദന്‍െറ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ വിഷ്ണുവില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മദ്യപാനികള്‍ പൊലീസില്‍ പരാതിപ്പെടില്ളെന്ന വിശ്വാസമാണ് വിഷ്ണുവിന് കൃത്യത്തിന് പ്രേരിപ്പിച്ചത്. ചില്ലറ മോഷണങ്ങളുമായി നടക്കുന്നയാളാണ് പ്രതി. ടൗണ്‍ സൗത്ത് സി.ഐ പ്രമോദിന്‍െറ നേതൃത്വത്തില്‍ സൗത്ത് എസ്.ഐ ഷിജു എബ്രഹാം, എസ്.ഐ വിജയന്‍, ക്രൈം സ്ക്വാഡംഗങ്ങളായ എസ്.ഐ ജലീല്‍, റഷീദ്, റിനോയ്, സാജിദ്, നൗഷാദ്, അനൂപ്, സജി, സുനില്‍, കൃഷ്ണദാസ്, സുരേഷ്കുമാര്‍, സതീഷ്, ഷാഫി, കബീര്‍, വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.