മുതലമട: ചുള്ളിയാര്‍ ഡാമില്‍നിന്ന് അനധികൃതമായി മണല്‍കടത്തുന്നത് നിര്‍ബാധം തുടരുന്നു. ഇടുക്കുപാറ കള്ള്ഷാപ്പിന് സമീപത്തെ മൂച്ചങ്കുണ്ട് കുണ്ടന്തോട് പുഴ ഡാമിലേക്ക് വന്നുചേരുന്ന വൃഷ്ടിപ്രദേശങ്ങളിലാണ് കരമണല്‍ ഖനനം. ഒന്നരമാസമായി നടക്കുന്ന ഖനനത്തിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ദിനംപ്രതി നാല്‍പതിലധികം ടിപ്പറുകളിലാണ് മണല്‍ തമിഴ്നാട്ടിലേക്കും മറ്റും കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് കരമണല്‍ഖനനത്തിനെതിരെ ചിറ്റൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലെ സ്ക്വാഡ് നടപടിയെടുത്തിരുന്നു. തെരഞ്ഞെടുപ്പ് തിരക്കില്‍ ഉദ്യോഗസ്ഥരും നാടും മാറിയതിനാല്‍ അനധികൃത മണല്‍ഖനനത്തിനെതിരെ ആരും പരാതി നല്‍കിയിരുന്നില്ല. കെംഡലിന്‍െറ നേതൃത്വത്തില്‍ ചുള്ളിയാര്‍ഡാമിലെ മണല്‍ഖനനം നടത്തി വില്‍പന നടക്കുന്നതിനിടെയാണ് അനധികൃതമായി ഖനനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.